Skip to content

ശ്രീരാഗപല്ലവി




Novel details

4.2/5 - (422 votes)

“പവിക്കുട്ടാ…. എങ്ങടേലും ഓടി പൊയ്ക്കോളൂ അച്ഛമ്മേടെ കുട്ടി…. ഈയൊരു രാത്രി പുലർന്നാൽ …….”

ഇറുകെ പിടിച്ച് പറയുന്ന അച്ഛമ്മയുടെ നരച്ച് ചുളിവ് വീണ കണ്ണിൽ നീർത്തുള്ളികൾ കാണായി…..

“ഈയൊരു രാത്രി പുലർന്നാൽ “

പല്ലവിക്കും അതിനെ കുറിച്ച് തിട്ടമില്ലായിരുന്നു ……

നാളെ സായന്തനത്തിലെ ശ്രീരാഗിൻ്റെ താലി ഏറ്റ് വാങ്ങണം…

ഓർത്തപ്പോഴേ നെഞ്ചിൽ ഒരു നെരിപ്പോട് നിന്ന് കത്താൻ തുടങ്ങി…

പുറത്ത് കാട്ടാൻ ഭയമായിരുന്നു …

പാടേ തളർന്ന അച്ഛമ്മയെ വീണ്ടും തളർത്താൻ ….

“സാരല്യ അച്ഛമ്മേ… ഒന്നും ണ്ടാവില്യ….”

എന്ന് അച്ഛമ്മക്കാശ്വാസമായി പറഞ്ഞു.. ഒപ്പം സ്വയവും,

മിഴി അനുസരണക്കേട് കാട്ടിയപ്പോൾ

അവൾ തിരിഞ്ഞ് കിടന്നു…

മിഴിനീർ ചാലിട്ടൊഴുകി ..

” പവിക്കുട്ടാ …. അച്ഛമ്മേടെ പൊന്ന് കരയാ?”

എന്ന് ചോദിച്ചപ്പോൾ വെപ്രാളപ്പെട്ട് മിഴി തുടച്ചു അവൾ…

“ഏയ് … അച്ഛമ്മക്ക് തോന്നീ താ “

എന്ന് പറഞ്ഞ് വീണ്ടും അവർക്ക് അഭിമുഖമായി കിടന്നു…..

“ന്നോട് വേണോ കുട്ട്യേ…..??? അറീല്യേ അച്ഛമ്മക്ക് സ്വയം ആളാതെ ഉരുകാൻ നിനക്ക് അറിയാം ന്ന്.. നാളെ ൻ്റെ കുട്ടി ആ അസുരൻ്റെ ……..”

ഏങ്ങി പോയിരുന്നു ശ്രീദേവി….

” അച്ഛമ്മ പറയാറില്ലേ ൻ്റെ വിധിയെ പറ്റി… ദൈവം നേരത്തെ വരച്ചിട്ടതാ… അപ്പോ അനുഭവിക്കണ്ടേ …. അച്ഛമ്മ വിഷമിക്കാതിരുന്നാൽ മതി നിക്ക് …”

മെല്ലെ അവളുടെ തണുത്ത കൈത്തലം ചുളിവ് വീണ ആ കവിളിൽ തഴുകി …

വിറയാർന്ന കൈകളാൽ അവളുടെ കൈ പൊതിഞ്ഞ് പിടിച്ച് ചുണ്ടോട് ചേർത്തൊന്ന് മുത്തി ശ്രീദേവി …..

“വിധി…. വല്ലാത്ത വിധി തന്യാ കുട്ടിയേ നിൻ്റെ …

ഇളയ മോനല്ലേ ന്ന് വച്ച് ഏറെ കൊഞ്ചിച്ചു രവിയെ ….നിൻ്റെ അച്ഛനെ ,

പാട്ട് പഠിക്കാൻ വല്യ ഉത്സാഹമായിരുന്നു,

കർക്കശക്കാരനായ അവൻ്റെ അച്ഛനെ സമ്മതിപ്പിച്ച് പാട്ട് പഠിക്കാൻ പറഞ്ഞയച്ചു…

മ്യൂസിക് കോളേജിൽ പഠിച്ച താഴ്ന്ന ജാതിക്കാരിയുമായി കയറി വന്നപ്പോ, അന്ന് ഇറക്കിവിട്ടു നിൻ്റച്ഛനെ അദ്ദേഹം ….

സ്വത്ത് പോലും ഹരിക്ക് മാത്രായി നൽകി, രവിക്ക് ഒന്നും കൊടുക്കില്ലാന്ന് വാശിയായിരുന്നു, ഞാൻ കരഞ്ഞുപറഞ്ഞു, ഒന്നും കേട്ടില്യ….

നീയുണ്ടായപ്പോ കരുതി നിന്നോട് ദേഷ്യണ്ടാവില്ല എന്ന്  പക്ഷെ അദ്ദേഹത്തിന്

നിൻ്റെ അച്ഛൻ മരിക്കണവരെ ആ വാശി പോയില്ല;..

ആരേം അദ്ദേഹം അടുപ്പിച്ചില്യ…

ൻ്റെ രവി പോയപ്പോ ആ മനസ് നീറി … നിന്നെയും അവൻ്റെ ഭാര്യയേയും ഇങ്ങട് വിളിക്കാൻ എന്നോട് പറഞു…

പക്ഷെ, ഹരി… അവൻ തടഞു.. സ്വത്ത് മാത്രം മതിയാരുന്നു അവന്ന് …

അച്ഛനെയും അമ്മയെയും വേണ്ട…

ഒടുവിൽ നിൻ്റെ അമ്മയും ആക്സിഡൻ്റിൽ പോയപ്പഴാ അവനെ ധിക്കരിച്ചും ഞാൻ നിന്നെ ഇങ്ങട് കൊണ്ടന്നേ,

അദ്ദേഹം ഉള്ളത് വരെ നിക്കും സമാധാനായിരുന്നു … സ്വത്ത് മാറ്റി എഴുതിയാലോ എന്ന് കരുതി അവൻ അടങ്ങിയിരുന്നു ഇപ്പോ അദ്ദേഹം പോയി ഒരു വർഷം ആവണേന് മുമ്പ് നിന്നെ … “

നേര്യതിൻ്റെ തുമ്പാലെ പതം പറഞ്ഞവർ കണ്ണീരൊപ്പി….

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.2/5 - (422 votes)

 

Title: Read Online Malayalam Novel Sreeraghapallavi written by Niharika Neenu

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “ശ്രീരാഗപല്ലവി”

Your email address will not be published. Required fields are marked *

Don`t copy text!