പപ്പക്ക് അമ്മയെ ഇഷ്ടമല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അമ്മയെ വിവാഹം കഴിച്ചത് എന്തിനാണ് ഞങ്ങൾ രണ്ടു മക്കൾക്ക് ജന്മം തന്നത്.
മോളെ നീ ആരോടാ സംസാരിക്കുന്നതെന്ന് വല്ല ബോധവും നിനക്കുണ്ടോ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അലീനയുടെ അമ്മ അലീനയെ താക്കീതു ചെയ്തു.
എനിക്കു നല്ല ബോധ്യം ഉണ്ട് ഞാൻ ആരോടാ എന്താ പറയുന്നതെന്ന്.
പപ്പ അന്നു ധൈര്യം കാണിക്കണമായിരുന്നു സ്നേഹിച്ച പെണ്ണിനെ കെട്ടാൻ. അല്ലാതെ വീട്ടുകാരുടെ നിർബദ്ധത്തിന് ‘വഴങ്ങി ഞങ്ങളുടെ അമ്മയെ കെട്ടി ഞങ്ങൾക്ക് ജന്മവും തന്നിട്ട് .ആ സ്ത്രീയെ മനസ്സിൽ ധ്യാനിച്ച് കെട്ടിയ പെണ്ണിനേയും ജന്മം കൊടുത്ത മക്കളേയും ദ്രോഹിക്കുകയല്ല ചെയ്യേണ്ടത്.
മോളെ…….
അമ്മയൊന്നു മിണ്ടാതിരി ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതും അനുഭവിക്കുന്നതുമാണ്.മടുത്തു ഞങ്ങൾ. സ്നേഹിച്ച പെണ്ണിനെ കെട്ടാൻ വീട്ടുകാർ സമ്മതിച്ചില്ലങ്കിൽ ജീവിതം കാലം മുഴുവൻ ആ പെണ്ണിനേയും ധ്യാനിച്ച് ജീവിക്കണമായിരുന്നു.
അമ്മക്ക് ധൈര്യം ഉണ്ടോ ഇപ്പോ ഈ വീട്ടിൽ നിന്നിറങ്ങി വരാൻ ആരുടെയെങ്കിലും വീട്ടിലെ പാത്രം കഴുകിയിട്ടാണേലും രണ്ടു വർഷം കൂടി അമ്മ എന്നെ പ്ലസ് ടു വരെ പഠിപ്പിക്ക് അതു കഴിഞ്ഞ് ഞാൻ എന്തേലും ജോലി ചെയ്ത് ഇവളെ പഠിപ്പിച്ചോളാം.
നിങ്ങളെ രണ്ടു പെൺമക്കളേയും കൊണ്ട് അമ്മ എവിടേക്ക് പോകും. ഈ സമൂഹത്തിലെ കഴുകൻ കണ്ണുകളിൽ നിന്ന് ഞാൻ ഒറ്റക്ക് എങ്ങനെ എൻ്റെ മക്കളെ സംരക്ഷിക്കും’
ഇപ്പോ ആരാണ് ഞങ്ങളെ സംരക്ഷിക്കുന്നത് പപ്പയാണോ.? കൂട്ടും കൂടി കുടിച്ച് ബോധമില്ലാത്ത പപ്പയെ വീട്ടിലെത്തിക്കാൻ ദിവസവും എത്തുന്നവർക്ക് കഴുകൻ കണ്ണ് ഇല്ലന്നാണോ അമ്മ കരുതിയിരിക്കുന്നത്. അവരിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളു തന്നെയാണ്.
അമ്മക്ക് ധൈര്യം ഉണ്ടേൽ അമ്മ വാ അലീന പറഞ്ഞതുപോലെ ഞാനും എന്തെങ്കിലും ജോലിക്ക് പോകാം മൂത്തമകൾ അജ്ഞലി കൂടി അങ്ങനെ പറഞ്ഞപ്പോൾ :ഡെയ്സിക്ക് തോന്നി തുടങ്ങി ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന്.
ഇരുപതാം വയസിൽ കൈ പിടിച്ചു കൊണ്ടുവന്നതാണ് ഇങ്ങേര് .അന്നു മുതൽ തുടങ്ങിയ ദുരിതമാണ്. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൻ്റെ ദേഷ്യവും വാശിയും എല്ലാം തീർത്തത് എന്നോടായിരുന്നു.രണ്ടു മക്കൾ ജനിച്ചിട്ടും ഒരു മാറ്റവും അദ്ദേഹത്തിന് വന്നില്ല.
സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചു വിട്ടെങ്കിലും അവൾ ഭർത്താവിനോട് പിണങ്ങി തിരിച്ച് അവളുടെ വീട്ടിലെത്തിയെന്നറിഞ്ഞ നാൾ മുതൽ വീണ്ടും അവളുമായി അടുപ്പത്തിലായി
മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു മക്കളുടെ നല്ല ഭാവിക്ക് വേണ്ടി അവരുടെ പപ്പ കൂടെ വേണമെന്ന് ആഗ്രഹിച്ചു. സ്വന്തം വീട്ടിലേക്ക് ചെല്ലാനാണങ്കിൽ അപ്പച്ചനും അമ്മച്ചിയും ഇല്ല.പിന്നെ ആകെയുള്ളത് ഒരു ആങ്ങളയാണ്. സമാധാനം നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് താനും മക്കളും കൂടി കടന്നു ചെല്ലണ്ട എന്ന് സ്വയം തീരുമാനിച്ചു എല്ലാം സഹിച്ചു.
മക്കൾ വളർന്നു വരികയാണ്. മക്കൾ പറഞ്ഞതുപോലെ ഈ വീട്ടിൽ മക്കൾക്ക് യാതൊരു സുരക്ഷിതത്വം ഇല്ല.
സർക്കാർ സർവ്വീസിലാണ് കുട്ടികളുടെ പപ്പക്ക് ജോലി. ദിവസവും ജോലി കഴിഞ്ഞ് പാതിരാക്കാണ് വീടെത്തുന്നത് കുടിച്ച് ബോധമില്ലാത്ത ആളെ വീട്ടിലെത്തിക്കുന്നത് കുറെ കള്ളുകുടിയൻമാരാണ്.അവധി ദിനങ്ങളിൽ വീട്ടിലിരുന്നാണ് മദ്യസേവ കൂടെ കുറെ കൂട്ടുകാരും കാണും
മടുത്തു. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഞാൻ തന്നെയാണ്. തൊഴിലുറപ്പിന് പോയും വീടിനടുത്തുള്ളവരുടെ വീടുകളിൽ കൂലിപ്പണിക്കുപോയുമാണ് മക്കളെ പഠിപ്പിക്കുന്നതും അവർക്കാവശ്യമായ വസ്ത്രങ്ങളും മറ്റും വാങ്ങുന്നത്.മൂത്ത മകൾ പ്ലസ് ടു കഴിഞ്ഞു. തുടർന്ന് പഠിപ്പിക്കാൻ വിടാൻ അവരുടെ പപ്പക്ക് താത്പര്യമില്ല. ഇളയ മകൾ അലീന പഠിക്കാൻ മിടുക്കിയാണ്. പത്താ ക്ലാസ്സിലെ പരീക്ഷക്ക് ഫുൾ എ പ്ലസ് ആണ്. രണ്ടു പേരേയും പഠിപ്പിക്കണം…
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.