രോഗിയുടെ കൂടെ ഒരാൾക്ക് മാത്രമേ നിൽക്കാൻ കഴിയുമായിരുന്നുള്ളു,
ഞാൻ നിൽക്കാം എന്ന് പറഞ്ഞു, ….
സമാധാനം ഒട്ടും ഇല്ലങ്കിലും എല്ലാവരും നിവൃത്തിയില്ലാതെ സമ്മതിച്ചു,
കണ്ണേട്ടൻ മാത്രം ആകെ മരവിച്ച പോലൊരു അവസ്ഥയിലായിരുന്നു,
ചാടി ഓടി ജോലികൾ ചെയ്തയാൾക്ക് കൈ അനക്കമില്ലാതായപ്പോൾ അത് മനസിനെ തന്നെ തളർത്തിയിരുന്നു,
മെല്ലെ ഞങ്ങൾ അവിടുത്തെ മഠാധിപതിയെ കാണാനായി അദ്ദേഹത്തിൻ്റെ ആ ചെറിയ ഓല മേഞ്ഞ വീടിനു പുറത്ത് കാത്തിരുന്നു,
എൻ്റെ കണ്ണുകൾ മെല്ലെ അവിടെയെല്ലാം ഓടി നടന്നു,
പദ്മാസനത്തിൽ ഇരിക്കുന്ന അഗസ്ത്യമുനിയുടെ ഫോട്ടോയിലേക്ക് കണ്ണുടക്കി,
എന്തോ ഒരു ശാന്തത, അത് കണ്ടപ്പോൾ…. ഒരു ആത്മ വിശ്വാസം കൈവരുന്നത് പോലെ,
എനിക്കല്ലല്ലോ, കണ്ണേട്ടനല്ലേ വേണ്ടത്,
മെല്ലെ തോണ്ടി കണ്ണേട്ടന ഫോട്ടോ കാണിച്ച് കൊടുത്തു…..
“സാമീടെ അപ്പൂപ്പനാവും, എനിക്ക് പരിചയല്യ നീയെന്തിനാ എന്നെ തോണ്ടുന്നേ??”
പകച്ചുപോയി ഞാൻ…….
” അത് അഗസ്ത്യനാണ്…..
കണ്ണേട്ടൻ്റെ അറിവിലേക്കായി പറഞ്ഞു,
“ഓ നിനക്കയാളെ പരിചയമുണ്ടോ?”
അൽഭുതത്തോടെ കണ്ണേട്ടൻ എന്നെ നോക്കി,
” ആരെ?”
ഞാൻ തിരിച്ച് ചോദിച്ചു….
“സാമീടെ അപ്പൂപ്പനെ… പേരൊക്കെ പറയുന്നു !!”
വിദ്വാനു മൗനം ആണ് ഭൂഷണം, ഇപ്പഴാ അതിൻ്റെ അർത്ഥം മനസിലായത്,
അപ്പോഴേക്കും സ്വാമി വന്നു,
താടിയും മുടിയും വളർത്തിയ സ്വാമിയേ പ്രതീക്ഷിച്ച ഞാൻ ആകെ മൊട്ടയടിച്ച് കഷായം ധരിച്ച് വന്ന സ്വാമിയെ കണ്ട് വീണ്ടും പകച്ചു,….
“ഇതെന്താ ജൂനിയർ മാൻഡ്രേക്കോ?”
ഞാൻ കണ്ണേട്ടന്റെ ചെവിയിൽ പറഞ്ഞു,
സ്വാമിയെ കണ്ട് എണീറ്റു നിന്ന ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ് ചികിത്സയെപ്പറ്റി,
എല്ലാം വിശദമാക്കി തന്നു,
ഉണ്ണിടെ ഞെരമ്പുകൾക്കാണ് ക്ഷതം സംഭവിച്ചത്…. അതാണ് രോഗം !
“അയ്യോ സാമീ എന്റെ കണ്ണേട്ടൻ ഞെരമ്പ് രോഗിയാണെന്നാണോ പറഞ്ഞ് വരുന്നത്?”
ആത്മ ഇത്തിരി ഉറക്കെ ആയി പോയി,
സാമീടെ രണ്ടും ചേർത്ത് നാലു കണ്ണുകൾ എന്നെ തുറിച്ച് നോക്കി….
പറക്കും തളികയിലെ ബസന്തിയുടെ ചിരി പകരമായി നൽകി ഞാൻ നമ്രമുഖിയായി ഇരുന്നു,
ഇപ്പോ അതാ സേഫ്,
ഔഷധ എണ്ണലേപനം, കിഴി, ഉഴിച്ചിൽ ഇതാണ് ആദ്യപടി….
അതിനായി വൈദ്യശാല എന്ന ഭാഗത്തെക്ക് അതിരാവിലെ എത്തണം,
പുറമേ നിന്നുള്ള ഭക്ഷണം കഴിക്കാൻ പാടില്ല! സസ്യാഹാരം മാത്രമേ പാടൂ….
അതും കൂടി കേട്ടപ്പോൾ കണ്ണേട്ടൻ്റെ പറന്ന് പോകുന്ന കിളികളെ ഞാൻ എണ്ണി …..
ചിരി കടിച്ചു പിടിച്ച് ഇരുന്നു ഞാൻ,
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഒരു തരുണീമണി ഞങ്ങളെ ഞങ്ങൾക്കായി അനുവദിച്ച റൂമിലേക്ക് കൊണ്ടുപോയി…
മനോഹരമായ ഒരു കൊച്ച് റൂമായിരുന്നു,
ഫർണ്ണിച്ചർ എന്ന് പറയാൻ ആകെ ഒരു ടേബിൾ മാത്രം,
പിന്നെ രണ്ട് ഓല പായയും….
അവിടെ സ്പ്രിംഗ് മാട്രസിൽ കിടക്കുന്നയാൾ ഇവിടെ ?? ആലോചിച്ച് നിന്നപ്പഴാ പുറത്ത് വാതിലിൽ ഒരു കൊട്ട് കേട്ടത്: …
കണ്ണേട്ടൻ ചെന്ന് വാതിൽ തുറന്നു…
നേരത്തെ കണ്ട തരുണീമണിയാണ് കയ്യിൽ ഒരു ഗ്ലാസുമായി,
” പേഷ്യൻ്റ് ??”
“ഞാനാ… ഞാനാ “
കണ്ണേട്ടൻ വല്ല അവാർഡും കൊടുക്കാൻ വിളിച്ചത് മാതിരി ചാടികേറി പറഞ്ഞു,
“നിങ്ങൾ തന്നെ ആയിക്കോടോ എനിക്ക് വേണ്ട”
എന്നും ചിന്തിച്ച് നിക്കുമ്പഴാ തരുണീമണി കയ്യിലെ പാനീയം കണ്ണേട്ടന് കൊടുത്തത്,
എന്നെ ഒന്ന് അഹങ്കാരത്തോടെ നോക്കി അത് വാങ്ങി,
“ഹും, ഇത്രക്ക് ജാഡ പാടില്ലെടോ ക ….ണ്ണേ…. ട്ടാ…, എൻ്റെ കയ്യും ഒടിയും അപ്പോ എനിക്കും കിട്ടും ജ്യൂസ് … അപ്പോ തരാട്ടാ… അങ്ങ് വാ “
എന്നൊക്കെ പറഞ്ഞ് പിറു പിറുത്തു….
“താങ്ക്യൂ ഫോർ ദ വെൽക്കം ഡ്രിങ്ക് “
എന്നൊക്കെ പറഞ്ഞ് എന്നെ നോക്കി പുച്ഛം ഇട്ട് കണ്ണേട്ടൻ ആ ജ്യൂസ് വാങ്ങി കുടിച്ചു,
അതേ പോലെ തന്നെ തുപ്പി,
“എന്തോന്നാ ഇത്?”
അലറിക്കൊണ്ട് അവരോട് ചോദിച്ചു.
” കുമ്പളങ്ങ ജ്യൂസും പാവക്ക ജ്യൂസും സമം ചേർന്ന് ചെന്നി നായകവും ചില പച്ചമരുന്നും ചേർത്ത് ആര്യവേപ്പിലയും ചേർത്ത് തയ്യാറാക്കിയതാ, ശരീരത്തിലെ എല്ലാ വേസ്റ്റുകളും പുറം തള്ളാൻ വേണ്ടി,
കണ്ണ് തള്ളി നിന്ന കണ്ണേട്ടനോട് മുഴുവൻ കുടിക്കണം എന്ന് പറഞ്ഞ് അവർ മുഴുവൻ കുടിപ്പിച്ചു,
അപ്പോ തുടങ്ങിയതായിരുന്നു ഞാൻ ചിരി…
“എന്തെല്ലാം മനോഹരമായ ആചാരങ്ങൾ.. ഇനി വേണോ കണ്ണേട്ടാ വെൽകം ഡ്രിങ്ക് എന്ന് പറഞ്ഞതും കണ്ണേട്ടൻ എന്നെ തല്ലാനിട്ട് ഓടിച്ചു…..
പിറ്റേ ദിവസം അതിരാവിലെ ഞങ്ങൾ വൈദ്യശാലയിൽ എത്തി,
സ്വാമി പ്രാർത്ഥന കഴിഞ്ഞ് എത്തി, പരികർമ്മികൾക്ക് നിർദേശം കൊടുത്തതനു സരിച്ച് അവർ എണ്ണ തേച്ച് പിടിപ്പിച്ചു,
സ്വാമി മെല്ലെ കണ്ണേട്ടൻ്റെ കൈ പിടിച്ച് പ്രത്യേക രീതിയിൽ ഒറ്റ വലി:…
” അമ്മേ…..!!…””
വേദന സഹിക്കാതെ കണ്ണേടൻ കരഞ്ഞു,
കണ്ട് നിൽക്കാനാവാതെ ഞാൻ പുറത്തേക്കോടി,
പിന്നെയും കേട്ടു കണ്ണേട്ടൻ്റെ കരച്ചിൽ,
കേൾക്കാത്ത ത്ര ദൂരത്തിൽ പോയി നിന്ന് കരഞ്ഞു, പ്രാർത്ഥിച്ചു….
മിഴികൾ തുറന്നപ്പോൾ ഞെട്ടിപ്പോയി,
ചെറിയച്ഛനെ പോലെ ഒരാൾ നടന്നു പോകുന്നു അങ്ങ് ദൂരെയായി…..
”ചെറിയച്ഛാ….’!!! “”
വിളിച്ചു കൊണ്ട് പുറകേ ഞാൻ ഓടി……
(തുടരും)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kadalazhangal written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission