കടന്നൽ കൂടു പോലുള്ള തല, ഇപ്പോഴത്തെ കുട്ടികളുടെ കാര്യം ഒന്നും മനസ്സിലാകുന്നില്ല .എന്തൊക്കെയോ ചെയ്യുന്നു .കയ്യിലും കാതിലും തലയിലും എന്ന് വേണ്ട എല്ലായിടത്തും എന്തെങ്കിലും ചെയ്യും.പണ്ടും ഉണ്ടായിരുന്നു ചെവിയിലും കാലിലും .പക്ഷെ അതിനൊക്കെ ഒരു ചേലുണ്ടായിരുന്നു .ഇതിപ്പോ ആൺകുട്ടി ഏതു പെൺകുട്ടി ഏതു എന്ന് തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു.മുത്തശ്ശിക്ക് ആകെ ദേഷ്യംമായി എന്ന് മുഖം കണ്ടാലറിയാം ഉണ്ണിമായക്ക്.ഏട്ടൻ കോളേജിൽനിന്ന് വന്നപ്പോൾ തൊട്ടാണ് മുത്തശ്ശിയുടെ മുഖം മാറിത്തുടങ്ങിയത് .കുറെ മാറ്റങ്ങളിലൂടെ കടന്നു വന്ന മുത്തശ്ശിക്ക് ഇപ്പൊ എല്ലാം മടുത്തിരിക്കുന്നു.എന്നെ അങ്ങോട്ട് വിളിക്കു ശിവ എന്ന് പറയുന്നത് കേൾക്കാം ചിലപ്പോൾ.എന്നെ വല്യ കാര്യമാണ്.ഞാൻ മുത്തശ്ശി യുടെ കൂടെ ഇരുന്നു പണ്ടത്തെ ഓരോരോ കാര്യങ്ങൾ ചോദിക്കും.എന്റെ മുടിയിൽ തലോടി മുത്തശ്ശി കഥകളുടെ ഭാണ്ഡം തുറക്കും.പിന്നെ അത് അങ്ങ് ഒഴുകും.എന്റെ മനസ്സ് അതിനൊരു പിറകിലോട്ടും,ഒരു വല്ലാത്ത ആവേശമാണ് മുത്തശ്ശി ക്കു പിറകിലോട്ടു പോകാൻ.ഓർത്തെടുത്തു ഓരോന്ന് പറയുമ്പോൾ മുത്തശ്ശിയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ഇന്നത്തെ കാലത്തെ സ്റ്റോറിtelling നെ മറികടക്കും.മുത്തശ്ശി പറഞ്ഞു തരുന്ന കഥകൾ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.അതിൽ ജീവനുണ്ട്,ജീവിത മുണ്ടു,കഷ്ടപ്പാടുണ്ട്,വിയര്പ്പുണ്ട് മധുരമുണ്ട്.അതിൽ ഒരുപാട് സ്നേഹമുണ്ട് നൈർമ്മല്യ മുണ്ടു .ഉണ്ണിമായ എന്ന പേരിട്ടത് തന്നെ മുത്തശ്ശിയാണ്.അമ്മക്ക് അതത്ര ഇഷ്ട്ടമല്ല.ഹോസ്റ്റലിലേക്ക് ‘അമ്മ ഫോൺ വിളിക്കുമ്പോൾ ഉണ്ണിമായേ എന്ന വിളി കേൾക്കുമ്പോൾ കൂട്ടുകാർ എല്ലാം കളിയാക്കും.ആ ഉണ്ണിമാങ്ങക്കു ഫോൺ ഉണ്ടുട്ടോ എന്ന് പറയും.എനിക്കതൊന്നും ഒരു കുഴപ്പമില്ല.ഞാനും മുത്തശ്ശിയും തമ്മിലുള്ള ബന്ധം അതിന്റെ ദൃഢത അതൊന്നും അവർക്കു പറഞ്ഞാൽ മനസിലാവില്ല.
ഏട്ടന് മായിട്ടുള്ള ശണ്ഠ തുടങ്ങിയിട്ട് കുറെ നാളായിരിക്കുന്നു.നീ മുടി വെട്ടുന്നുടോ ഉണ്ണി എന്ന് വിളിച്ചു ചോദിക്കുന്നത് കേൾക്കാം ,ഏട്ടൻ അത് കേട്ടാലും കേൾക്കാത്ത പോലെ നടക്കും.മുത്തശ്ശിക്ക് പ്രായമായതല്ലേ പറയുന്നത് അനുസരിക്കും ഉണ്ണി എന്ന് അച്ഛൻ പറയുന്നത് കേൾക്കാം.ഏട്ടൻ ഒന്നും കേൾക്കാറില്ല ഇപ്പൊ covid അതിനൊരു സപ്പോർട്ട് കൂടിയായി.കുറെ നാൾ എല്ലാവരും വീട്ടിലുണ്ടായപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് മുത്തശ്ശിയാണ്.കുറെ നാളായി മുത്തശ്ശിയുടെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം ഉണ്ടത്രേ.രാത്രിയിൽ മുത്തശ്ശിയുടെ കൂടെ കിടക്കുമ്പോൾ മുത്തശ്ശി പതുക്കെ ചെവിയിൽ പറഞ്ഞതാണ്.ഇപ്പൊ മഹാമാരി വന്നത്കൊണ്ട് എന്റെ വീട് നിറഞ്ഞു.ആളുകൾ മരിക്കുന്നതു കേൾക്കുമ്പോൾ സങ്കടമുണ്ട്.എന്നാലും എനിക്ക് വീട് നിറയെ മനുഷ്യരെ കിട്ടി എന്ന് വല്യമ്മയോടു പറയുന്നത് കേട്ടു ഫോണിൽ.പാവം മുത്തശ്ശി ,ഒരുപാട് പേരുണ്ടായിരുന്നു ഈ വീട്ടിൽ ഇപ്പൊ മുത്തശ്ശിയും അച്ഛനും അമ്മയും.പകൽ മുഴുവൻ മുത്തശ്ശി തനിച്ചാണ്.കുറച്ചു നേരം tv കാണും പേപ്പർ വായിക്കും മുറുക്കും .ഉച്ചക്ക് അമ്മയുണ്ടാക്കിയ ഫുഡ് കഴിച്ചു കുറച്ചു സമയം കിടക്കും.എണീറ്റ് മുറ്റത്തു ഉണങ്ങാൻ വിരിച്ചിരിക്കുന്ന മുണ്ടു മടക്കി വെക്കും.അപ്പോഴത്തേക്കു ‘അമ്മ സ്കൂളിൽ നിന്ന് വരും.അമ്മമ്മയും അമ്മയും ചായ കുടിക്കും.മുത്തശ്ശിക്ക് അമ്മയുടെ സ്കൂളിലെ വിശേഷം കേൾക്കാൻ നല്ല ഇഷ്ട്ടമാണ്.’അമ്മ മുത്തശ്ശിക്ക് വേണ്ടി കുറച്ചു സമയം അതിനു വേണ്ടി മാറ്റി വെക്കാറുണ്ട്.മറ്റുള്ളവരുടെ സന്തോഷങ്ങളിൽ ദുഃഖങ്ങളിൽ പങ്ക് ചേരണം കുട്ടി എന്ന് മുത്തശ്ശി എന്നോട് പറയാറുണ്ട്.അതില്പരം ഒരു പുണ്യമില്ല കുട്ടി എന്ന് പറഞ്ഞു കൈകൂപ്പുന്നതു കാണാം.ഒരു പാട് ജീവിത അനുഭവങ്ങളിലൂടെ കടന്നു പോയത് കൊണ്ടാകും മുത്തശ്ശി അങ്ങിനെ പറയുന്നത്.മുത്തശ്ശിക്ക് അമ്പലങ്ങൾ ബന്ധു വീടുകൾ എല്ലാം പോകുയന്നതു നല്ല ഇഷ്ട്ടമാണ്.ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കു വെക്കേഷന് വരുമ്പോൾ മുത്തശ്ശിയേയും കൊണ്ടു കുറെ കറങ്ങും.ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ ബീച്ചിൽ പോകാൻ എല്ലാം മുത്തശ്ശിക്ക് ഇഷ്ട്ടമാണ്.ഹോസ്റ്റലിൽ നിന്ന് ഞാൻ വരുന്നതും നോക്കിഇരിക്കും .ജഗതി ശ്രീകുമാർ ,ഇന്നോസ്ന്റ് ഇവരുണ്ടെങ്കിൽ സിനിമ ഉഷാറാകും എന്നാണ് മുത്തശ്ശി പറയുക.ഇതെല്ലം ഞാൻ എൻ്റെ diaryil എഴുതി വെച്ചതാണ്.ഇന്ന് മാർച്ച് 5 2025 മുത്തശ്ശി മരിച്ചിട്ടു ഇന്നേക്ക് 4 വര്ഷം തികയുന്നു.ഇന്നെന്തായാലും വീട്ടിൽ പോകണം ഡയറി ബാഗിൽ വെച്ച് ഉണ്ണിമായ ബസ് സ്റ്റോപ്പിലോട്ടു നടന്നു.
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission