Skip to content

ജാതകം – ഭാഗം 1

Novel Jathakam written by Shiva

“ഡി പെണ്ണേ പോത്ത് പോലെ കിടന്നുറങ്ങാതെ എഴുന്നേറ്റ് കുളിച്ചു റെഡിയാവാൻ നോക്ക്  ഇന്നു ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് ….

“ശ്ശോ അമ്മേ ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ  പ്ലീസ് …..

“ഒരു പ്ലീസും ഇല്ല എന്റെ പൊന്നു മോൾ ഇങ്ങു എഴുന്നേൽക്കാൻ നോക്ക് …..  അതോ ഞാൻ അച്ഛനെ വിളിക്കണോ ..

“ഓ ഈ അമ്മേ കൊണ്ടു ഞാൻ തോറ്റു ….

പിന്നെ ജാതകദോഷം ഉണ്ടെന്നും പറഞ്ഞു ഏതെങ്കിലും ഒരു കോന്തനെ കെട്ടാൻ ഒന്നും എന്നെ കിട്ടില്ല …..

“ഡി പെണ്ണേ നിന്റെ നാക്ക് കുറച്ചു ഒതുക്കി വെക്കണേ അവരുടെ മുൻപിൽ ഒന്നും വെച്ച്  ഇങ്ങനെ പറഞ്ഞേക്കല്ലേ  അവർ ഏതോ വലിയ തറവാട്ടുകാരാണ്  എന്നാണ് നിങ്ങളുടെ  അച്ഛൻ പറഞ്ഞത് …..

“ഓ അതാരാണാവോ ഇത്ര വലിയ തറവാട്ടുകാർ ….

“മംഗലത്തു തറവാടെന്നോ മറ്റോ ആണ് പറഞ്ഞത് …  ഒരുപാട് സ്വത്തൊക്കെയുള്ള വലിയ തറവാട്ടുകാരാണത്രെ ..

അതിന്റെ ഏക അവകാശിയായ ചെറുക്കൻ ആണത്രേ നിന്നെ ഇന്നു കാണാൻ വരുന്നത് ……

“ഓ എന്നാൽ പിന്നെ ഞാൻ വെറുതെ അണിഞ്ഞൊരുങ്ങി നിൽക്കണോ അമ്മേ  അവർക്കൊന്നും നമ്മളെ ഇഷ്ടപ്പെടില്ല …..

” നീ പറഞ്ഞത് ശെരിയാ മോളെ പക്ഷേ അവർക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് പറഞ്ഞത് .. ചെറുക്കന്റെ അമ്മ  നിന്നെ അമ്പലത്തിൽ വെച്ചെങ്ങാണ്ട് കണ്ടിട്ടുണ്ടത്രെ ..  അങ്ങനെ കണ്ടു ഇഷ്ടപെട്ടിട്ടാണ് ഇന്നവരുടെ മോനുമായി പെണ്ണ് കാണാൻ വരുന്നത് തന്നെ ….  മാത്രമല്ല അവർക്ക് നമ്മളെ പറ്റി നമ്മുടെ അവസ്ഥയെ പറ്റിയിട്ടുണ്ട് ഒക്കെ അറിയാമെന്നും അച്ഛൻ  പറഞ്ഞു ….

“ങേ എന്നാലും ആ അമ്മ എന്നെ ഏതു അമ്പലത്തിൽ വെച്ചാവും കണ്ടത്????

“അതൊന്നും അറിയില്ല എന്തായാലും ചെറുക്കന് ഇഷ്ടമായാൽ അച്ഛൻ ഈ കല്യാണം നടത്തും . നിന്റെ ചൊവ്വാദോഷം  ഒന്നും അവർക്ക് ഒരു വിഷയം അല്ല അവർ ജാതകം അച്ഛനോട് വാങ്ങി നോക്കിയത്രേ …..

“ആഹാ അപ്പോൾ അച്ഛൻ എല്ലാം ഉറപ്പിച്ചോ എന്നാൽ പിന്നെ അച്ഛനോട് തന്നെ ആ ചെറുക്കനെ കെട്ടിക്കോളാൻ പറ …..

“പോടീ പെണ്ണെ തർക്കുത്തരം പറയാതെ ….  നിനക്കറിയാല്ലോ  നമ്മുടെ അവസ്ഥ  ….

മുല്ലശ്ശേരി തറവാടെന്നുള്ള പേര് മാത്രമേ നമുക്ക് ഇപ്പോൾ ഉള്ളൂ …. ഇതിന്റെ ആധാരം വരെ  പണയത്തിലാണ് ….  ദൈവാനുഗ്രഹം കൊണ്ടു മാത്രം എങ്ങനൊക്കെയോ കഞ്ഞി കുടിച്ചു കൊണ്ടു പോവുന്നു ..

നിങ്ങൾ രണ്ടു പെൺമക്കളുടെ കാര്യം ഓർത്തു എന്റെയും അച്ഛന്റെയും മനസ്സിൽ തീയാണ് ….  നിങ്ങളെ പഠിപ്പിക്കുന്നത് പോലും കടം വാങ്ങിയിട്ടാണ് ……  ഇനി കടം വാങ്ങാൻ നാട്ടിൽ ഒരാളും ഇല്ല….  എന്നാണ് ഇവിടുന്നു ആൾക്കാർ ഇറക്കി വിടുന്നതെന്ന് പോലും  അറിയില്ല….

അതുകൊണ്ട്   പിടിച്ചു നിൽക്കാൻ ആകെ കിട്ടിയ കച്ചിതുരുമ്പാണ് ഇത്  എന്റെ മോളായിട്ട് ഇത് മുടക്കരുതെന്നും പറഞ്ഞു അമ്മ കരഞ്ഞു …..

“അയ്യേ അമ്മേ അമ്മ കരയല്ലേ  എനിക്കെല്ലാം അറിയാം ….  അച്ചന്റേയും അമ്മയുടെയും സന്തോഷത്തേക്കാൾ വലുതായി എനിക്കൊന്നുമില്ല ഞാനായിട്ട് ഒരു കുഴപ്പവും ഉണ്ടാക്കില്ല പോരെ…. 

അതുകേട്ടപ്പോൾ അമ്മയുടെ മുഖത്തു വിടർന്ന പുഞ്ചിരിക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു …..

=======================

വയലുകളും കുന്നുകളും അമ്പലവും കുളവും  കാവും ഒക്കെയുള്ള ചെറുശ്ശേരി ഗ്രാമത്തിലെ  മുല്ലശ്ശേരി തറവാട്ടിലെ ശങ്കരന്റെയും ദേവകിയുടെയും മൂത്ത മകളാണ്  ശ്രീദേവി.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു…. 

എനിക്കൊരു അനിയത്തി കൂടി ഉണ്ട്  അവളുടെ പേര് ശ്രീക്കുട്ടി .  എട്ടിൽ പഠിക്കുന്നു…. 

ഇവിടിപ്പോൾ എന്റെ പെണ്ണുകാണൽ ആണ് നടക്കാൻ പോവുന്നത്  ….  പഠിത്തം കഴിഞ്ഞു മതി കല്യാണം എന്നൊക്കെ ആദ്യം പറഞ്ഞിരുന്നു എങ്കിലും അച്ഛന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ കല്യാണത്തിന് തയ്യാർ ആണെന്ന് പറഞ്ഞു ….  അതോടെ കുറെ പേരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നു കൊടുക്കേണ്ടി വന്നു. 

അത്യാവശ്യം കുറച്ചു സൗന്ദര്യം ഉള്ളത് കൊണ്ടാവും എല്ലാവർക്കും കാഴ്ചയിൽ എന്നെ ഇഷ്ടമായെങ്കിലും  ജാതകത്തിലെ ചൊവ്വാ ദോഷം കാരണം ഒന്നും ശെരിയായില്ല ….

അങ്ങനെ ഇരിക്കെ ആണ് ഇപ്പോൾ ഈ  ആലോചന വന്നിരിക്കുന്നത്….

അമ്മ പറഞ്ഞു കേട്ടിടത്തോളം ഏതോ വലിയ കൊമ്പത്തെ ആൾക്കാർ ആണ് എന്തായാലും  അവർ വന്നെന്നെ  കാണട്ടെ ചെറുക്കനും കൂടി ഇഷ്ടം ആയാൽ അല്ലേ കല്യാണം നടക്കു…..

ഒരുപക്ഷേ ഈ കല്യാണം നടന്നാൽ എന്റെ കുടുംബം തന്നെ രക്ഷപ്പെടുമായിരിക്കും അതാണ് അച്ഛനും ഇത്ര ഉത്സാഹം എന്തായാലും പോയി കുളിച്ചു  ഒരുങ്ങാമെന്നു തീരുമാനിച്ചു ഞാൻ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റു ……

==========================

ഞാൻ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും എല്ലാം ഭംഗിയായി നടക്കാൻ വേണ്ടി അമ്പലത്തിലും നാഗക്കാവിലും പോയി പ്രാത്ഥിച്ചു വരാൻ അമ്മ പറഞ്ഞത് കേട്ടു ഞാൻ അമ്പലത്തിലേക്കുള്ള വഴി നടന്നു ….

വേനലിലും പച്ചപ്പു സൂക്ഷിക്കുന്ന വഴി അവസാനിക്കുന്നത് തണൽ വിരിക്കുന്ന അരയാലിന്റെ മുന്നിലാണ്. വെട്ടുകല്ലിൽ നിർമിച്ച ചുറ്റുമതിൽ  അതിനോട് ചേർന്നു നിറയെ ആമ്പൽ ഉള്ള ക്ഷേത്രകുളം. 

അവിടെ ഇറങ്ങി കാൽ കഴുകി  ക്ഷേത്ര വാതിൽ കടന്നു അകത്തേക്ക് ചെന്നു.   വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ദേവിയെന്നാണ് സങ്കൽപ്പം. 

ആ ദേവിയുടെ തിരുമുൻപിൽ ചെന്നു നിന്നു  ദേവിയോട് മനസ്സുരുകി പ്രാത്ഥിച്ചിട്ട്  ഞാൻ നേരെ കാവിലേക്ക് നടന്നു ……

എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാൻ പങ്ക് വെക്കുന്നത് ഇവിടത്തെ നാഗത്താൻമ്മാരുടെ മുന്നിലാണ് ….  വിളിച്ചാൽ വിളിപ്പുറത്തു എത്തുന്നവരാണ്  ഇവിടത്തെ നാഗത്താൻമ്മാർ ..

വൃക്ഷ നിബിഡമായ കാവിനുള്ളിലേക്കു  ഞാൻ നടന്നു.

ഒടുവിൽ പടുകൂറ്റൻ  അരയാലിൻ കീഴിലുള്ള  നാഗത്തറക്കു മുന്നിൽ എത്തി..

നാഗത്തറക്കു ചുറ്റും മഞ്ഞൾ ചിതറി വീണു  കിടക്കുന്നു..

ആയില്യ പൂജക്ക്‌ ഇവിടെ വലിയ ആഘോഷം തന്നെ ആയിരിക്കും.. മഞ്ഞളും നൂറും പാലുമൊക്കെയായി നിരവധി ആളുകൾ എത്താറുണ്ട്..

എല്ലാവർക്കും നാഗത്താന്മാരെ വലിയ വിശ്വാസമാണ്. എന്റെ ഗ്രാമത്തിന്റെ ഐശ്വര്യം തന്നെയാണ് ഈ കാവെന്നും പറയാം..

ഞാനെന്റെ കണ്ണുകൾ മെല്ലെ അടച്ചു കൊണ്ടു  കൈകൂപ്പി എല്ലാം ഭംഗിയായി നടത്തി തരണമേ എന്നു മനസ്സുരുകി  പ്രാത്ഥിച്ചു..

പതിയെ കണ്ണ്  തുറന്നു നോക്കുമ്പോൾ  നാഗത്തറക്കു  മുന്നിൽ ഒരു കുഞ്ഞു അതിഥി പ്രത്യക്ഷപ്പെട്ടിരിക്കുന്നു …..

മറ്റാരുമല്ല കേട്ടോ എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ ആണ് ….

ഒരു കുഞ്ഞു സർപ്പം..

അവൻ തന്റെ കുഞ്ഞു ഫണം വിടർത്തി നിൽക്കുകയാണ് …..

കൂട്ടുകാരൻ ഒക്കെ ആണെങ്കിലും അവനെ അങ്ങനെ ഇങ്ങനെ ഒന്നും  കാണാൻ കിട്ടാറില്ല  പക്ഷേ എന്റെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് നടക്കാൻ പോവുന്ന നിമിഷങ്ങളിൽ  ഒക്കെ അവൻ പ്രത്യക്ഷപ്പെടാറുണ്ട്..

സത്യം പറഞ്ഞാൽ അവനെ കണ്ടതോടെ എനിക്ക് സന്തോഷമായി …. 

ഈ കല്യാണം നടക്കുമെന്ന്  തന്നെ എനിക്ക് തോന്നി ….. 

ഞാൻ സന്തോഷത്തോടെ ഒരിക്കൽ കൂടി കണ്ണടച്ച് പ്രാത്ഥിച്ചു കണ്ണ് തുറന്നപ്പോൾ അവനെ കാണുന്നില്ല ..

എന്തായാലും  എനിക്കെന്തോ ഒരുപാട് സന്തോഷമായി …. 

ആ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് നടന്നു.  വീട്ടിലെത്തിയതും  അമ്മയോട്  കാര്യം പറഞ്ഞു..  അതുകേട്ടു അമ്മയുടെ മുഖത്തും സന്തോഷത്തിന്റെ പ്രകാശം പരന്നു…..

“അതേ  ശ്രീയേച്ചി  അവർ വരാറായി  ഒന്നൂടി കണ്ണൊക്കെ എഴുതി പൌഡർ ഒക്കെ ഇട്ട് നിൽക്കാൻ നോക്കെന്നു അനിയത്തി പറഞ്ഞു ….

“എന്തായാലും അവൾ പറഞ്ഞത് കേട്ടില്ലെന്ന് വേണ്ടന്ന് വെച്ചു ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു കണ്ണെഴുതി  പൊട്ടൊക്കെ നേരെ  വെച്ചു ….. 

അഴിച്ചു വെച്ചിരുന്ന മൂക്കുത്തി എടുത്തണിഞ്ഞു …..

“ചേച്ചി  ഈ പൌഡർ കൂടി ഇട്.  ചേച്ചിയെ കാണുമ്പോൾ തന്നെ കെട്ടിക്കൊണ്ടു പോവാൻ ആ ചേട്ടന് തോന്നണം….

“ഒന്നു പോടീ പെണ്ണെ .. അല്ല നിനകെന്താടി എന്നെ കെട്ടിച്ചു വിടാൻ ഇത്ര ധിറുതി..

“അതുപിന്നെ ചേച്ചി കെട്ടി കഴിഞ്ഞാൽ പിന്നെ അടുത്ത ചാൻസ് എന്റെയല്ലേ പഠിത്തം ഒക്കെ മടുത്തന്നെ….

“അമ്പടി നീ ആളു കൊള്ളാല്ലോ.  അമ്മേ ഇവള് പറഞ്ഞത് കേട്ടോ മുട്ടേന്നു വിരിഞ്ഞില്ല അവൾക്കു കല്യാണം കഴിക്കണം എന്നു..

“ഓ നിന്റെ അല്ലേ അനിയത്തി നാക്കിന്റെ നീളം ഒട്ടും കുറയില്ല..

“ഞാൻ പാവമല്ലേ അമ്മേ എന്നും പറഞ്ഞു  ഞാൻ ഉടുത്തിരുന്ന സാരിയൊക്കെ ഒന്നൂടി പിടിച്ച് നേരെയാക്കി …….

അപ്പോഴേക്കും മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു …..

അവർ ആയിരിക്കും എന്നെനിക്ക്  മനസ്സിലായി …..  ചെക്കനെ കാണാനുള്ള കൊതികൊണ്ട് ജന്നലിന്റെ കർട്ടൻ മെല്ലെ മാറ്റി ഞാൻ മുറ്റത്തേക്ക് നോക്കി …..

പിന്നിൽ നിന്നും ഒരാൾ ഇറങ്ങി ഡോർ അടച്ചു..  അയാളുടെ  മുഖം കണ്ടു ഞാൻ ഒരു നിമിഷം  ഞെട്ടി …. “ദേവേട്ടൻ”

(തുടരും… )

(“ഗ്രാമത്തിന്റെ ഇടവഴികളിലൂടെ കാവും കുളവും അമ്പലവും ഒക്കെയായി ഗ്രാമീണഭംഗിയുള്ള മറ്റൊരു പ്രണയകഥയുമായി ഞാൻ  എത്തുകയാണ്  നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ..

സ്നേഹപൂർവ്വം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

4.5/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!