✍️ഖയ
ഓരോ ദിവസം കഴിയുന്തോറും
പലരുടെയും കളിയാക്കലും എല്ലാം ആയപ്പോൾ അവരുടെ ഉള്ളിലെ പക ആളിക്കത്താൻ തുടങ്ങിയിരുന്നു.
ഒടുവിൽ അവർക്ക് മാനകേടുണ്ടാക്കിയ ആളെ കണ്ടുപിടിക്കുകതന്നെ ചെയ്തു.
ആ ശത്രുവിനെതിരെ അവർ കരുക്കൾ നീക്കി.
•••••••••••
കോളേജിനു പുറകിൽ ഉള്ള മതിലിന്റെ അടുത്ത്,
“ടാ ഫിലിപ്പേ ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും പറ
നമുക്ക് കണ്ടുപിടിക്കേണ്ടേ ആരാണ് ഈ പണിയൊപ്പിച്ചതെന്ന്”
ഫിലിപ്പിന്റെ കൂട്ടത്തിൽ ഉള്ള മാത്യു അവനോടായി പറഞ്ഞു.
“ഹ്മ്മ് കണ്ടുപിടിക്കണം”
ഫിലിപ്പിന്റെ കണ്ണിൽ പകയുടെയും വിദ്വേഷത്തിന്റെയും തീ ആളികത്തിയിരുന്നു.
“ഈ പണി തന്ന ആൾക്ക് നമ്മളെ ശരിക്കുമറിയില്ലെന്നു തോന്നുന്നു.
അല്ലെങ്കിൽ ഇങ്ങനെയൊരു സഹസത്തിനു മുതിരുവോ!
ആരായാലും നമുക്ക് പണികൊടുക്കണം ടാ.”
മാത്യു.
“ശരിയാണ് മാത്യു…നമുക്ക് പണികൊടുക്കാം
അതിനുമുമ്പ് ആരാണെന്നു കണ്ടുപിടിക്കണം.
ഹ്മ്മ് വഴിയുണ്ട്.
ഞാൻ പറയുന്നപോലെ ചെയ്യണം കേട്ടല്ലോ.”
ഫിലിപ്പ്.
“നീ പറ ഫിലിപ്പേ എന്തിനാണെങ്കിലും ഞങ്ങൾ ഉണ്ടാകും”
കൂട്ടത്തിലെ മറ്റുള്ളവരെ നോക്കികൊണ്ട് മാത്യു പറഞ്ഞു.
“ആദ്യം പ്യുണിനു രണ്ടായിരം കൊടുത്തിട്ട് ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ എടുക്ക്.
പിന്നെ സമയം ഓർമയുണ്ടല്ലോ നമുക്ക് അത് മാത്രം മതി”
“ശരി ടാ”
എന്നുപറഞ്ഞുകൊണ്ട് അതിൽ നിന്നും രണ്ടുപേർ പോയി.
“ഫിലിപ്പേ ആളെ കണ്ടുപിടിച്ചാൽ എന്തുപണിയാ കൊടുക്കാൻ ഉദ്ദേശിക്കുന്നെ?”
“അതെക്കൊയുണ്ടെടാ നീ കണ്ടോ”
ചുണ്ടിൽ എരിയുന്ന സിഗരറ്റിനോടൊപ്പം പകയോടെ ഫിലിപ്പ് പറഞ്ഞു.
അല്പസമയത്തിനുശേഷം,
“ടാ കിട്ടി”
കൈയിൽ ഒരു മെമ്മറി കാർഡുമായി
ഒത്തിരി സന്തോഷത്തോടെ ആ രണ്ടുപേർ വന്നു പറഞ്ഞു.
ഫിലിപ്പിന്റെ മുഖത്തപ്പോൾ ഒരു പുച്ഛച്ചിരി വിടർന്നു.
“എന്റെ കാറിൽ ലാപ്ടോപ് ഉണ്ടാകും അതുകൊണ്ടുവാ”
ചുണ്ടിലെറിയുന്ന സിഗരറ്റ് കുത്തികെടുത്തികൊണ്ട് ഫിലിപ്പ് കൂട്ടത്തിലെ ഒരുവനോട് പറഞ്ഞു.
മെമ്മറി കാർഡ് ലാപ്ടോപ്പിൽ ഇട്ടുകൊണ്ട് അവർ അതിലേക്ക് കണ്ണുനട്ടിരുന്നു.
ലൈബ്രറിക്കടുത്തുള്ള ക്യാമറദൃശ്യങ്ങൾ നോക്കികൊണ്ടിരുന്നു.
ആളെകണ്ടെത്തിയതും ഫിലിപ്പിന്റെയും കൂട്ടരുടെയും ചുണ്ടിൽ പുച്ഛച്ചിരി വിടർന്നു.
•••••••••••
വൈകിട്ട് ഇസയും റബേക്കയും
കോളേജ് വിട്ടിറങ്ങി.
അവർ ഇറങ്ങിയപ്പോൾ മുമ്പിൽ തടസ്സമായി രണ്ടുമൂന്നു ബൈക്കുകൾ നിരന്നിരുന്നു.
ആറുപേരും ബൈക്കിൽ നിന്നും ഇറങ്ങി ഇസബെല്ലക്ക് നേരെ ചെന്നു.
ഹെൽമെറ്റ് ഊരിയപ്പോൾ ആണ് ഫിലിപ്പും കൂട്ടരും ആണെന്ന് ഇസബെല്ല തിരിച്ചറിഞ്ഞത്.
അവരുടെ വരവിന്റെ ഉദ്ദേശമെന്തെന്ന് മനസ്സിലാകാത്തതുകൊണ്ടോ എന്താണെന്നറിയില്ല അവളിൽ ഒരു ഭയം ഉടലെടുത്തിരുന്നു.
പക്ഷെ അതുമുഖത്തു പ്രകടമായിരുന്നില്ല.
കൂടെയുണ്ടായിരുന്ന റബേക്ക പേടികൊണ്ട് ഇസയുടെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു.
ഫിലിപ്പ് ഇസയുടെ മുന്നിൽ വന്നു നിന്നു അവളെ അടിമുടിയൊന്നു ഉഴിഞ്ഞു.
“ഡീ….നീയാണല്ലേ ഞങ്ങൾക്കിട്ട് പണിതന്നത്.
എന്നിട്ട് സുഖമായി വിലസിനടക്കുന്നോ?”
ഒരുതരം പുച്ഛഭാവത്തോടെ ഫിലിപ്പ് പറഞ്ഞു.
അതുകേട്ടതും ഇസബെല്ല ഒന്ന് ഞെട്ടിയെങ്കിലും മുഖത്ത് കാണിച്ചില്ല.
പെട്ടന്ന് വന്നു അവളുടെ മുഖത്തോട് അടുത്തുകൊണ്ട് പറഞ്ഞു.
“നീ കാണാൻ കൊള്ളാലോ പെണ്ണെ.
കണ്ടാൽ കടിച്ചുതിന്നാൻ തോന്നുമല്ലോ.”
അവന്റെ അർത്ഥം വെച്ചുള്ള സംസാരം കേട്ടപ്പോൾ നിന്നനിൽപ്പിൽ ഇസബെല്ലയുടെ കൈ ഫിലിപ്പിന്റെ മുഖത്ത് പതിഞ്ഞിരുന്നു.
“ഡീ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട.
ഇതിനൊക്കെ നിന്നെക്കൊണ്ട് അനുഭവിപ്പിക്കാതെ ഞാൻ അടങ്ങില്ല.
കാത്തിരുന്നോ നീ”
ഒരു പെണ്ണിന്റെ അടികൊണ്ടതിലുള്ള അപമാനഭാരത്താൽ അവന് അവളെ വെല്ലുവിളിച്ചു.
അപ്പോഴാണ് പിറകിൽനിന്നോരു കൈയ്യടി കേട്ടത്.
അവരൊന്നു തിരിഞ്ഞുനോക്കി.
ആ ആളെ കണ്ടതും ഇസബെല്ലയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു.
ഒപ്പം അവളുടെ അധരങ്ങളും മന്ത്രിച്ചു.
“റോബിൻ”
തുടരും…..
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission