പൂമ്പാറ ഗ്രാമം :
മൂടൽമഞ്ഞ് പെയ്തിറങ്ങി ഇലകളെയും പൂക്കളെയും തഴുകിയുണർത്തി. ഒരു നേർത്ത ഇളം കാറ്റിനാൽ പ്രക്രതിയെ തലോടി കടന്നുപോകുമ്പോൾ കാണാൻ മനസിനെതാ കുളിർമ.
താഴ്‌വാരത്തിനു പടിഞ്ഞാറുനിന്നും മനോഹരമായ
കുറുമി നന്ദി ഒഴുകുന്ന കാഴ്ച കാണണം.
അത് കടന്ന് അക്കരെ ചെന്നാൽ പൂമ്പാറ ഗ്രാമം.
അവിടെ പൂത്തുനിൽക്കുന്ന നെൽപ്പാടവും, അരുവികളും പച്ചപ്പിൽസമൃദ്ധമായ കൃഷിയിടങ്ങളും എല്ലാം തന്നെ കണ്ണിന് സുന്ദരമായ കാഴ്ചയാണ്. പൂമ്പാറ വെറും ഗ്രാമം അല്ല. ഒരു മലയോര ഗ്രാമമാണ് അതിനാൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു പ്രദേശമാണ്.
ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാനം കൃഷിയാണ് കൃഷി ചെയ്താണ് ഇവിടെ ഉള്ള സാധാരണക്കാർ ജീവിക്കുന്നത്.
പക്ഷേ നമ്മുടെ ഇന്നത്തെ കാലാവസ്ഥയും സാഹചര്യങ്ങളും കൃഷിക്ക് ഒട്ടും അനുകൂലമല്ലാത്തതിനാൽ ഇവിടെയുള്ള ആളുകളുടെ ജീവിതം തികച്ചും ബുദ്ധിമുട്ടിൽ ആയിരുന്നു. ഈ കൊച്ചു ഗ്രാമത്തിലാണ് നമ്മുടെ കഥ തുടങ്ങുന്നത്.
മൂടൽമഞ്ഞുമൂടിയ ഒരു തണുത്ത പ്രഭാതം വടക്കേടത്ത് ജോയിയുടെ അടുക്കളയിൽ നിന്ന് ചെറിയ വെളിച്ചം തെളിഞ്ഞു. ജോയുടെ മോള് ടെസ പട്ടണത്തിൽ കോളേജിൽ പഠിക്കുകയാണ് ഇന്ന് തിരിച്ച് പോകുന്ന ദിവസം ആണ്. ഹോസ്റ്റൽ നിന്നാണ് മക്കൾ പഠിക്കുന്നത് മോൾക്ക് പോകാനുള്ള ഭക്ഷണങ്ങളും, പലഹാരങ്ങളും മറ്റും ഉണ്ടാകുന്ന തിരക്കിലാണ് ജോയുടെ ഭാര്യ ആൻസി.
കുറച്ചുകഴിഞ്ഞ് ജോയി അടുക്കളയ്ക്ക് വന്നു
എന്താ ആൻസിയെ നേരത്തെ തുടങ്ങിയോ പണി?
ജോയിച്ചയോ ഞാൻ നേരത്തെ എണീറ്റു മോള് പോകുന്നതല്ലേ അവൾക്കു എന്തെങ്കിലും ഉണ്ടാക്കി കൊടുത്തുവിടണ്ടേ? ഹോസ്റ്റൽ ജീവിതമല്ലേ എൻറെ കൊച്ചിന് നല്ല ഭക്ഷണം കിട്ടുന്നത് വീട്ടിൽവരുമ്പോൾ അല്ലേ…
ജോയി: അതും ശരിയാ… നിൻറെ ജോലി നടക്കട്ടെ ഞാനൊന്ന് പശുവിനു പുല്ല് പറിക്കാൻ പാടത്തു പോയിവരാം. ആൻസി : ശരി ഇച്ചായോ…
അങ്ങനെ ജോയി പുറത്തേക്കിറങ്ങിയപ്പോൾ ആൻസി ഓടിവന്നു ജോയിച്ചയോ…. മോൾ ഫീസ് അടക്കാൻ കാശ് ചോദിച്ചിരുന്നല്ലോ കാശ് ശരിയാക്കിയോ ഇച്ചായോ?
ജോയ് :പെട്ടെന്ന് തിരിഞ്ഞു നോക്കി എന്നിട്ട് പറഞ്ഞു കുറച്ചു കാശ് അലമായിൽ വച്ചിട്ടുണ്ട്. ഒരു അയ്യായിരം രൂപയുടെ കുറവുണ്ട് അത് ഞാൻ അവറാച്ചനോട് ചോദിച്ചിട്ടുണ്ട്. പുല്ലു വെട്ടി വരും വഴി അവിടെ ഒന്ന് കയറണം.
അതാകുമ്പോൾ പട്ടണത്തിൽ അവറാച്ചന്റെ കൂടെ പണിക്കു പോകുമ്പോൾ കുറച്ചേ കടം തീർക്കാമല്ലോ.
ആൻസി : അതു ശരിയാ… എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ കിട്ടുന്ന പൈസ കൊണ്ട് ഒന്നും ഒരു കുടുംബം പുലർത്താൻ പറ്റത്തില്ല.ഇവിടെ കിട്ടുന്ന കാശ് ടെസ മോളുടെ പഠിത്തത്തിന് തന്നെ തികയുന്നില്ല. എന്ത് ചെയ്യാനാ ഇപ്പോഴത്തെ കാലത്ത് കൃഷി ഒന്നും ആർക്കും വേണ്ടല്ലോ ഇച്ചായ…
ജോയ് :ഉം കൃഷി ചെയ്യാൻ ആളുകൾ ഒന്ന് മടിക്കും. കാരണം കൃഷി ചെയ്യുന്ന സാധനങ്ങൾക്ക് വേണ്ടത്ര വിലയും കിട്ടുന്നില്ല. കൃഷിക്കാർ എല്ലാം കടക്കെണിയിൽ അല്ലേ? ആത്മഹത്യ തന്നെ മിച്ചം. എന്തു പറയാനാ അതുകൊണ്ടാണ് നമ്മുടെ പുതിയ തലമുറ ഒന്നും കൃഷിയിലേക്ക് വരാത്തത്. നമ്മളെ പോലുള്ളവർക്ക് ജീവിച്ചല്ലേ പറ്റൂ. അൻസി… നിൻറെ പണി നടക്കട്ടെ ഞാൻ പോയിട്ട് വരാം.
അപ്പോഴേക്കും നേരം വെളുപ്പിന് ആറു മണി ആയി കാണും.
ജോയ് : പാടത്തു പുല്ല് പറിച്ചുകൊണ്ടിരിക്കുമ്പോൾ ജോയെ നിന്നെ ഇപ്പോൾ അങ്ങോട്ടൊന്നും കാണാറില്ലല്ലോ?
ജോയ് :ആ ഇതാരാ ഗോപാൽ മാഷാരോ… എന്താ മാഷരെ ഈ വഴിക്ക്?
മാസ്റ്റർ : ഞാൻ നിന്റെ വീട്ടിലേക്ക് ഇറങ്ങിയതാ ജോയെ. നിന്നെ കണ്ടതു നന്നായി…
ജോയ് : എന്താ മാഷേ?
മാസ്റ്റർ : കുറച്ചു പണിയുണ്ട് തൊടിയിലെ… നീ ഇന്ന് അങ്ങോട്ട് വരണം.
ജോയ് : മാഷേ ഇന്ന് പറ്റില്ല ഇന്ന് മോളെ ഹോസ്റ്റലിൽ കൊണ്ടാക്കണം.
മാസ്റ്റർ : ടെസ വന്നുവല്ലേ? എങ്ങനെ പോകുന്നു അവളുടെ പഠിത്തമൊക്കെ?
ജോയ് : കുഴപ്പമില്ല മാഷേ….. ഞാൻ നാളെ പണിക്കുവരാം മാഷേ….
മാസ്റ്റർ : എങ്കിൽ നാളെ വാ ജോയെ…. ഞാൻ പോകട്ടെ….
ജോയ് : ശരി മാഷേ… ഇതും പറഞ്ഞത് പുല്ല് കെട്ടും തലയിൽവച്ചു ജോയ് അവറാച്ചന്റെ വീട് ലക്ഷ്യമാക്കി നടന്നു….
ജോയ് :അവറാച്ചാ, അവറാച്ചാ…
ആ ഇതാരാ ജോയ് അച്ചായനോ… കയറിയിരിക്ക് ഞാൻ ചായ എടുക്കാം ആൻസിയും, ടെസ മോളും സുഖമായിരിക്കുന്നോ? ഇച്ചായൻ പറമ്പിൽ പോയേക്കുവാ ഇപ്പോൾ വരും.. എന്ന് അവറാച്ചന്റെ ഭാര്യ മോളികുട്ടി പറഞ്ഞു.
ജോയ് : ചായ ഒന്നും വേണ്ട പോയിട്ടു ഇത്തിരി ജോലി ഉണ്ട്… അവർ സുഖമായിരിക്കുന്നു. ഇതും പറഞ്ഞു നിൽകുമ്പോൾ അവറാച്ചൻ വന്നു… ജോയെ രാവിലെ തന്നെ എന്താ… നീ വൈകിട്ട് പട്ടണത്തിൽ ജോലിക്ക് വരില്ലേ?
ജോയ് : വരും അവറാച്ചയോ…. ഞാൻ ഇപ്പോൾ വന്നത് കുറച്ചു കാശ് കടംചോദിച്ചായിരുന്നല്ലോ…അതു വാങ്ങാൻ വന്നതാ…..
അവറാച്ചൻ : ജോയെ അയ്യായിരം ഉണ്ടാവില്ല… ഉള്ളത് തരാം ബാക്കി വൈകിട്ട് കടയിൽ വച്ചു തരാം.
ജോയ് :മോള് ഇന്ന് ഹോസ്റ്റലിൽ പോകും അപ്പോൾ കൊടുക്കാമെന്നു കരുതി… മോളെ കൊണ്ടുവിട്ടിട്ട് ഞാൻ നേരെ കടയിൽ വരാം…
അവറാച്ചൻ :നീ ഇപ്പോൾ ഉള്ള കാശ് കൊടുത്തു മോളെ കൊണ്ടുവിട്. വൈകിട്ട് കാശ് കിട്ടുമല്ലോ… അപ്പോൾ ബാക്കി ഉള്ളത് നാളെ കൊണ്ട് അവളെ ഏൽപ്പിച്ചാൽ പോരെ?
ജോയ് : അതു മതി… എങ്കിൽ ഞാൻ ഇറങ്ങുവാ… മോളെ കൊണ്ടാകാനുള്ളതാ.. വൈകിയാൽ ജീപ്പ് പോകും. ഇതും ജോയ് വീട്ടിലേക്ക് നടന്നു.
ക്ഷീണിച്ചു വീട്ടിലെത്തിയ ജോയ് പുല്ല് കെട്ട് താഴത്തിട്ട്. ആൻസിയെ കുറച്ച് വെള്ളം കുടിക്കാൻ കൊണ്ടുവാ… വെള്ളവുമായി മുറ്റത്തേക്കു ആൻസി ഓടി വന്നു.
ആൻസി :പോയകാര്യം എന്തായി അവറാച്ചൻ കാശ് തന്നുവോ?
ജോയ് :കുറച്ചു കിട്ടി ബാക്കി നാളെ വൈകിട്ട് തരാം എന്ന് പറഞ്ഞു.
ജോയ് :മോള് പോകാൻ ഇറങ്ങിയോ?
ആൻസി :അവള് ഇപ്പോൾ അങ്ങോട്ട് പോയതേ ഉള്ളൂ.. ഇച്ചായൻ കണ്ടില്ലേ?
ജോയ് :ഞാൻ കണ്ടില്ല. ഈ കൊച്ചു എന്തു പണിയാ കാണിച്ചേ ഞാൻ കൊണ്ടാക്കാമെന്നല്ലേ പറഞ്ഞിരുന്നത്. മോളുടെ കൈയിൽ കാശ് ഒന്നും ഉണ്ടാവില്ലല്ലോ? തത്കാലം ഹോസ്റ്റൽ ഫീസ് എങ്കിലും കൊടുക്കണ്ടേ?
ആൻസി :ഞാൻ അലമാരയിൽ ഇരുന്ന കാശ് എടുത്തു ടെസക്ക് കൊടുത്തു. ഇച്ചായൻ ഈ വെള്ളം കുടിക്കു… അവൾ ആ മുത്താരം കലിംഗ് വഴി പോയിക്കാണും.
ജോയ് : അതു വഴി കവലേൽ കയറാൻ എളുപ്പമാണല്ലോ… ഞാൻ നോക്കിയിട്ടുവരാം. തിരിഞ്ഞു ഓടാൻ നേരം ജോയുടെ ചെരിപ്പ് പൊട്ടി. ജോയ് അയ്യോ… ഇതിനു പൊട്ടാൻ കണ്ട സമയം… അൻസിയെ ഇതൊന്ന് തച്ചു വച്ചേക്കു…
ആൻസി :ഞാൻ എന്നേ പറയുന്നതാ ഒരു ചെരിപ്പ് വാങ്ങാൻ. ഇതിൽ തയ്‌ക്കാൻ എവിടെയാ സ്ഥലമുള്ളതു… വെള്ളം കുടിച്ചിട്ട് പോ… ഇച്ചായാ…
ജോയ് : വന്നിട്ട് കുടിക്കാം… മോള് പോയോ എന്തോ? ജോയ് കല്ലും, മുള്ളും നിറഞ്ഞ വഴികളിലൂടെ ഓടി ഒടുവിൽ കവലയിൽ എത്തിയപ്പോൾ ജീപ്പ് ഏറെ ദൂരം പോയി കഴിഞ്ഞു. എങ്കിലും ജോയ് കുറെ ദൂരം ജീപ്പിന് പുറകെ ഓടി. അവസാനം അവശനായി കിതച്ചും കൊണ്ട് ആ ജീപ്പ് കണ്ണിൽ നിന്നും മറയുന്നതുവരെ ജോയ് നോക്കി നിന്നു…..
കഥാരചന : അരുൺ ബാബു.
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Aksharathalukal Online Malayalam Story
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission