Skip to content

അനുഗ്രഹം

  • by
anugraham-malayalam-story

” ശരത്തെ ഡാ ഞാ അവനെ വരാൻ പറയാ നീ ഒക്കെ പറഞ്ഞു കൊടുക്ക് ”

” ശരി മുകുന്ദേട്ടാ നാളെ അവനെ ഇവിടെ കൊണ്ടാക്കിൻ പിന്നയൊക്കെ ഞാൻ നോക്കിക്കോളാം നിങ്ങള് സമാധാനമായി വീട്ടിലേക്ക് പോയ്ക്കൊളിൻ ”

മുകുന്ദേട്ടൻ വീട്ടിലേക്ക് നടന്നു.അയാൾ വല്ലാത്ത വിഷമത്തിലായിരുന്നു.അയാളുടെ ഒരേയൊരു മകനാണ് ജിഷ്ണു.ചെറുപ്പം മുതലെ അവന് പഠിക്കാൻ വളരെ മടിയായിരുന്നു.കൂലിപ്പണിയെടുത്ത് കിട്ടുന്ന കാശ് കൊണ്ട് അയാൾ അവനെ വളർത്തി. അവന് വേണ്ടതെല്ലാം വാങ്ങിച്ചു കൊടുത്തു.

പക്ഷെ സ്വന്തം അച്ഛനും അമ്മയും പറയുന്നത് അനുസരിക്കാൻ ജിഷ്ണു എപ്പോഴും തയ്യാറായിരുന്നില്ല.സ്കൂളിൽ പഠിക്കുന്ന സമയത്ത് പലപ്പോഴും അവൻ ക്ലാസിൽ എത്താറില്ലായിരുന്നു.ഹെെസ്ക്കൂളിൽ എത്തിയതോടെ സ്ക്കൂൾരാഷ്ട്രീയത്തിൻ്റെ നേതാവുമായി. പിന്നെ അടിയും പിടിയുമായി.മുകുന്ദേട്ടനും ഭാര്യ സുഭദ്രമ്മയും പഠിച്ച പണി പതിനെട്ടും നോക്കി.പക്ഷെ ജിഷ്ണു അവരുടെ വാക്കുകൾ ധിക്കരിച്ച് തന്നെ നടന്നു.പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ ജിഷ്ണു തോറ്റു അല്ല മുകുന്ദേട്ടൻ തന്നെ!

” മോനെ ഇനിയെങ്കിലും അച്ഛനും അമ്മയും പറയുന്നത് കേൾക്കഡാ മോൻ തോറ്റ വിഷയം ഒന്ന് കൂടി പഠിച്ച് എഴുതിയെടുക്ക് ”

പത്താം ക്ലാസ് റിസൽട്ട് വന്നപ്പോൾ മുകുന്ദേട്ടൻ മകനോട് പറഞ്ഞു.

” എനിക്കൊന്നും വയ്യ ഇത്രയൊക്കെ പഠിച്ചില്ലെ അതൊക്കെ മതി”

” പിന്നെ എന്തു ചെയ്യാനാ നിൻ്റെ തീരുമാനം”

” അമ്മ ഒന്നും പറയണ്ട ഞാൻ ചിലതെല്ലാം തീരുമാനിച്ചിട്ടുണ്ട് ”

പിന്നീട് മുകുന്ദേട്ടനും സുഭദ്രമ്മയും അവനെ ഉപദേശിക്കാൻ നിന്നില്ല.

ദിവസങ്ങൾ കടന്നുപോയി അത് മാസങ്ങളും വർഷങ്ങളുമായി മാറി.ജിഷ്ണുവിന് പ്രായം ഇരുപത് ആയി.

ഇതിനിടയിൽ ജിഷ്ണു സിഗരറ്റ് വലിയും കള്ളുകുടിയും തുടങ്ങിയിരുന്നു.നാട്ടിലെ അടിപിടിക്കേസിൽ അവനെ പോലീസ് പിടിച്ചു.മുകുന്ദേട്ടന് പല തവണ അവനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കേണ്ടി വന്നു.

” ഇനിയെങ്കിലും നീ പറഞ്ഞാ കേട്ടൊ ഞങ്ങളെ നീ നോക്കണ്ട പക്ഷെ നിനക്കു വേണമെങ്കിൽ നീ ജീവിച്ചോ അതുകൊണ്ട് നാളെ മുതൽ നീ ശരത്തിൻ്റെ വർക്ക്ഷോപ്പിൽ പൊക്കൊ ആ പണിയെങ്കിലും മര്യാദക്ക് ചെയ്തു പഠിക്ക്”

” ആ പണിക്കൊന്നും എന്നെ കിട്ടില്ല ”

” പിന്നെ പത്താം ക്ലാസ് തോറ്റവന് എന്താ കലക്ടർ ഉദ്യോഗം എടുത്തു വെച്ചിട്ടുട്ടൊ?”

സുഭദ്രമ്മയുടെ ചോദ്യത്തിന് മുമ്പിൽ ജിഷ്ണുവിന് ഉത്തരം മുട്ടി പോയി.

അവൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.അന്ന് വെെകുന്നേരം ജിഷ്ണു വീട്ടിലേക്ക് വന്നില്ല.രാത്രിയായിട്ടും കാണാതായപ്പോൾ മുകുന്ദേട്ടൻ തൻ്റെ കൂട്ടുകാരൻ സത്യനൊപ്പം പലയിടത്തും അവനെ അന്വേഷിച്ചു.അങ്ങനെ രണ്ടു ദിവസങ്ങൾ കടന്നുപോയി.ജിഷ്ണുവിനെക്കുറിച്ച് ഒരു വിവരവുമില്ല.

മുകുന്ദേട്ടനും സുഭദ്രാമ്മയും പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി.

” എൻ്റെ ഗുരുവായൂരപ്പാ എൻ്റെ മോനെ കാണിച്ചു തരണെ അവനെ കാത്തോണെ ഭഗവാനെ”

മുകുന്ദേട്ടനും സുഭദ്രമ്മയും ദെെവത്തോട് കേണപേക്ഷിച്ചു.

ആയിടയാണ് ഗുരുവായൂരിൽ നിന്ന് വന്ന മാധവേട്ടൻ്റെ മകൾ സുശീല ജിഷ്ണുവിനെ അവിടെയൊരു ഹോട്ടലിൽ വെച്ച് കണ്ട കാര്യം പറഞ്ഞത്.അവൻ അവിടെയൊരു ഹോട്ടലിൽ സപ്ലെെയർ ആയി ജോലി ചെയ്യുകയായിരുന്നു.

” ഗുരുവായൂരപ്പാ നീ എൻ്റെ മോനെ കാത്തല്ലൊ ”

മുകുന്ദേട്ടനും സുഭദ്രമ്മക്കും ശ്വാസം നേരെ വീണു.സുശീല പറഞ്ഞ അഡ്രസ് വെച്ച് അവർ ജിഷ്ണുവിൻ്റെ അരികിലെത്തി.

ഗുരുവായൂരിനടുത്തുള്ള ഒരു ഹോട്ടലിൽ ആയിരുന്നു ജിഷ്ണുവിൻ്റെ ജോലി.

മുകുന്ദേട്ടനും സുഭദ്രമ്മയും വരുന്നത് കണ്ടപ്പോൾ തന്നെ ജിഷ്ണു ഓടി അരികിലെത്തി.

“മോനെ നിനക്ക് സുഖമല്ലഡാ എന്തിനാഡാ ഞങ്ങളെ തനിച്ചാക്കി പോയത് ഈ അച്ഛനേയും അമ്മയെയും നീ അത്ര മാത്രം വെറുത്തുപോയൊ അതിന് മാത്രം എന്താഡാ ഞങ്ങൾ നിന്നോട് ചെയ്തത്.ഞങ്ങളുടെ ഒരു കഷ്ടപ്പാടും അറിയാതെ നിന്നെ വളർത്തി വലുതാക്കിയതൊ പറയഡാ”

” അമ്മേ മാപ്പ് അമ്മേ തെറ്റ് പറ്റിപ്പോയി… മാപ്പ് അച്ഛാ മാപ്പ് ”

ജിഷ്ണു ഒന്നും മിണ്ടാതെ നിൽക്കുന്ന മുകുന്ദേട്ടൻ്റെ കാൽക്കൽ വീണു.

” മതി മോനെ അതൊന്നും സാരമില്ല ഡാ വാ ഞങ്ങളുടെ കൂടെ നമുക്ക് നാട്ടിൽ തന്നെ എന്തെങ്കിലും ജോലി നോക്കാം ഞങ്ങളുടെ ഒരേയൊരു സമ്പാദ്യം നീ അല്ലഡാ നിന്നെ കാണാതെ ഞങ്ങളെങ്ങനെയാഡാ അവിടെ ജീവിക്കാ”

” വരാം അച്ഛാ ഞാൻ വരും എൻ്റെ അച്ഛനും അമ്മക്കും തുണയായി ഇനി ഞാൻ അവിടെ ഉണ്ടാകും. പക്ഷെ ഇപ്പോൾ കുറച്ച് കാലം ഞാൻ ഇവിടെ നിന്നെ പറ്റൂ. വെെകാതെ വീട്ടിലേക്ക് വരാം അച്ഛനും അമ്മയും സമാധാനമായി പോക്കോളൂ ഞാൻ തീർച്ചയായും മടങ്ങിവരും”

മുകുന്ദേട്ടനും സുഭദ്രമ്മയും അത് സമ്മതിച്ചു.അന്ന് വെെകുന്നേരം അവർ മകനോടൊപ്പം ഗുരുവായൂരപ്പനെ കൺകുളിർക്കെ തൊഴുതു.

നാട്ടിലെത്തിയതും മുകുന്ദേട്ടൻ പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പിൻവലിച്ചു.

ജിഷ്ണുവിന് ദിവസവും ഗുരുവായൂരപ്പൻ്റെ ദർശനം ലഭിച്ചു.അന്നൊരു ദിവസം തൊഴുത് കഴിഞ്ഞ് ഹോട്ടലിൽ എത്തിയ ജിഷ്ണു ആകെ കോരിത്തരിച്ചു പോയി.ജിഷ്ണു തലേ ദിവസം ഗുരുവായൂരപ്പൻ്റെ നടയിൽ നിന്ന് എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നു.

അവന് എന്തെന്നില്ലാത്ത ആത്മനിർവൃതിയുണ്ടായി.ഗുരുവായൂരപ്പനോട് നന്ദി പറഞ്ഞു അവൻ നാട്ടിലേക്ക് വണ്ടി കേറി തൻ്റെ അച്ഛനും അമ്മക്കും താൻ നഷ്ടപ്പെടുത്തിയ സന്തോഷം വാരിക്കോരി തിരിച്ചു നൽകുവാൻ.

വീട്ടുമുറ്റത്ത് തന്നെ മുകുന്ദേട്ടനും സുഭദ്രമ്മയും അവനെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.ജിഷ്ണുവിനെ കണ്ടതും അവർ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.അപ്പോൾ വീടിനകത്തു നിന്നും ഒരു സംഗീതം ഒഴുകി വന്നു.

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ കണ്ണാ മഴമുകിലൊളിവർണ്ണാ…’

ശുഭം….

സ്നേഹപൂർവ്വം…..

* A K R **

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!